പെണ്ണായി പിറന്നത് കൊണ്ട് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു അവസ്ഥ നിങ്ങൾക്ക് ചിന്തിക്കാനാകുമോ?
നമ്മുടെ നാട്ടിലെ പല പെൺകുട്ടികളും നേരിടുന്ന ഒരു ദുരവസ്ഥയാണ് ഇത്. പൊതു ഇടങ്ങളിൽ ഇറങ്ങിയാൽ ഉള്ള തുറിച്ചുനോട്ടങ്ങളും, അനാവശ്യമായിട്ടുള്ള സ്പർശനങ്ങളും, കമന്റ് അടികളും എല്ലാം ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സർവ്വസാധാരണം ആയിരിക്കും. ഇതിലൂടെ എല്ലാം കടന്നു പോകാത്ത ഒരു പെൺകുട്ടി പോലും ഉണ്ടാവില്ല.
ഇതിന്റെ എല്ലാം പരിധി ലംഘിച്ചുള്ള അ തി ക്രൂ ര മായ പീ ഡ നങ്ങ ളും ബ ലാ ത്സംഗ വും വരെ നമ്മുടെ നാടുകളിൽ ഇപ്പം സർവസാധാരണമായിരിക്കുകയാണ്. ചെറിയ കുട്ടി എന്നോ മുതിർന്ന സ്ത്രീയെന്നോ പ്രായഭേദമന്യേ സ്ത്രീകൾക്ക് നേരെയുള്ള ലൈം ഗി ക അ തി ക്ര മ ണങ്ങ ൾ വർധിച്ചു വരികയാണ്. സ്ത്രീ യെ പീഡി പ്പി ച്ചതി ന് തെളിവ് വേണമെന്ന് ആവശ്യപ്പെടുന്ന കോടതിയും, ഇ രയെ കുറ്റപ്പെടുത്തുന്ന ഒരു സമൂഹം ഉണ്ടാകുമ്പോൾ ഇതിൽ നിന്ന് ഒരു മോചനം അസാധ്യമാണെന്ന് നമുക്ക് മനസിലാക്കാം.
അന്യരായ പുരുഷന്മാരിൽ നിന്ന് മാത്രമല്ല സ്വന്തക്കാരിൽ നിന്ന് പോലും ഇത്തരം പീ ഡ ന അനുഭവങ്ങൾ നേരിടേണ്ടി വന്ന ഒരുപാട് പെൺകുട്ടികൾ നമുക്ക് ഇടയിലുണ്ട്. പലപ്പോഴും ഭയവും മാനക്കേടും കാരണം ഉണ്ടായ ദുരിതങ്ങൾ ഒന്നു തുറന്നു പറയാൻ പോലും വയ്യാതെ അതിന്റെ കയ്‌പേറിയ അനുഭവങ്ങളുമായി മുന്നോട്ടുള്ള ജീവിതം നീറി കഴിയുന്ന ഒരുപാട് സ്ത്രീകളുണ്ട്. എന്നാൽ കാലം മാറിയപ്പോൾ സ്ത്രീകൾ തനിക്കെതിരെയുള്ള ലൈം ഗി ക അ തി ക്ര മ ങ്ങ ൾ ക്ക് പ്രതികരിക്കുവാൻ തുടങ്ങി.
മീ ടൂ പോലുള്ള കാമ്പയിനുകളും സജീവമായതോടെ കൂടുതൽ സ്ത്രീകൾക്കാണ് തങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ പങ്കു വയ്ക്കുവാൻ ധൈര്യം ഉണ്ടാവുന്നത്. താൻ തനിച്ചല്ല എന്നും തന്നെ പോലെ ഒരുപാട് പെൺകുട്ടികളും ഇത് നേരിടുന്നുണ്ട് എന്ന അറിവ് പലർക്കും തുറന്നു പറയാനുള്ള പ്രചോദനം ആയിരിക്കുകയാണ്. അത്തരത്തിൽ തനിക്കുണ്ടായ മോശമായ അനുഭവം പങ്കുവെച്ച ഒരു പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
യഥാർത്ഥ ജീവിതകഥകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ ആണ് തന്റെ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന അനുഭവം ഒരു പെൺകുട്ടി പങ്കുവെച്ചത്. ജീവിതത്തിൽ പല പെൺകുട്ടികളും കുട്ടിക്കാലത്ത് പലതരം മോശമായ അനുഭവങ്ങൾ നേരിട്ടിട്ട് ഉണ്ടാകും. എന്നാൽ ആ പ്രായത്തിലെ പക്വതയില്ലായ്മ കാരണം ആൻ അനുഭവിച്ചതിന്റെ ആഴമോ അത് എന്താണെന്നോ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരിക്കും അവർ.
എന്നാൽ വലുതായിട്ട് ആയിരിക്കും അന്ന് അനുഭവിച്ചതിന്റെ ഗൗരവം പെൺകുട്ടികൾ തിരിച്ചറിയുന്നത്. അപ്പോഴേക്കും അത് മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് അത്രയും വലുതായിരിക്കും. ഒരു ദിവസം ദേഹത്ത് എന്തോ ഭാരം അനുഭവപ്പെട്ട പോലെയായിരുന്നു അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. കണ്ണു തുറന്നപ്പോൾ കാണുന്നത് സ്വന്തം അമ്മാവൻ തന്റെ മുകളിൽ ആണ്. അമ്മാവൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ഒന്ന് പ്രതിരോധിക്കാനോ തള്ളി മാറ്റാനോ കഴിയാത്ത പ്രായം. ബന്ധുക്കൾ വിവാഹ ചടങ്ങുകൾക്ക് പോയ സമയം നോക്കി അമ്മാവൻ ആ പെൺകുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ ആ മുറിയിൽ നിന്നും അവൾ ഇറങ്ങി പുറത്തേക്ക് പോയി. പിന്നീട് മൂത്രമൊഴിക്കാൻ നോക്കുമ്പോഴെല്ലാം ശക്തമായ വേദന. വേദനയോടൊപ്പം ര ക്ത സ്രാ വമുണ്ടായി. വെറും എട്ടു വയസ്സ് മാത്രമായിരുന്നു അന്ന് ആ പെൺകുട്ടിക്ക് പ്രായം.
എന്താണ് സംഭവിച്ചത് എന്ന് പലവട്ടം ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആരോടും തുറന്നു പറയുവാൻ ധൈര്യമുണ്ടായില്ല. എങ്കിലും ഇതെല്ലാം മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിന്നീടും പലരും പലപ്പോഴും ആയി പെൺകുട്ടിയെ മോശമായി സമീപിക്കാൻ ശ്രമിച്ചു. അലറി വിളിച്ചു കൊണ്ടായിരുന്നു ആ പെൺകുട്ടി പലയിടങ്ങളിൽ നിന്നും രക്ഷപ്പെട്ടത്. തന്റെ അനുഭവങ്ങൾ പറയുമ്പോൾ മറ്റുള്ളവർ കുറ്റപ്പെടുത്തി.
പല രാത്രികളിലും ദുരന്തങ്ങളുടെ ഓർമ്മകൾ ആ പെൺകുട്ടിയെ വേട്ടയാടി തുടങ്ങി. അങ്ങനെ മ ദ്യ പാ ന വും പു ക വ ലി യും എല്ലാം ആയി ആശ്രയം. പല രാത്രികളിലും വിഷാദരോഗം കടിച്ച് അമർത്തുമ്പോൾ എന്ത് ചെയ്യണം എന്നോ എങ്ങനെ മുന്നോട്ടു പോകണമെന്നോ അവൾക്ക് അറിയുമായിരുന്നില്ല. 17 വയസ്സു വരെ പല രീതിയിലുള്ള ആ ക്ര മ ണ ങ്ങൾ ആയിരുന്നു അവൾക്ക് നേരിടേണ്ടി വന്നത്. ദു ശ്ശീ ല ങ്ങ ൾ കാരണം മാ റി ട ത്തിൽ ഒരു മുഴ വളരുവാൻ തുടങ്ങി.
അപ്പോഴായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു എങ്കിലും അവരോട് ഒന്നും കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. എങ്കിലും ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുവാനായി അവൾ ഏവിയേഷൻ കമ്പനിയിൽ ജോലിക്ക് കയറി. എന്നാൽ അവിടെയും കഴുകന്റെ കണ്ണുകളുമായി ചിലരുണ്ടായിരുന്നു. അവിടുത്തെ സിഇഒ ഒരിക്കൽ മോശമായി പെരുമാറിയതോടെ അയാളെ തള്ളിമാറ്റി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
അത് ഒരു വഴിത്തിരിവായിരുന്നു. തനിക്കെതിരെ ആക്രമിക്കുന്നവരോട് ശക്തമായി പ്രതികരിക്കാൻ തന്നെ അവൾ തീരുമാനിച്ചു. പിന്നീട് ജീവിതം തിരികെ പിടിക്കാനുള്ള പ്രയാണമായിരുന്നു. എഴുത്തിലും വായനയിലും പാചകത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവൾ മുന്നോട്ടു പോരാടി. ഈ പെൺകുട്ടിയെ പോലെ ഇനിയും തുറന്നു പറയാനും പ്രതികരിക്കാനും മടിക്കുന്ന നിരവധി പെൺകുട്ടികളാണ് നമുക്ക് ചുറ്റും ഉള്ളത്.
കഴുകൻ കണ്ണുകളുമായി തനിക്കുനേരെ വരുന്നവരോട് ശക്തമായി പെൺകുട്ടികൾ പ്രതികരിക്കണം. അതിനു ചെറുപ്പം മുതലേ പെൺകുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം. ഭയപ്പെടാതെ എല്ലാം തുറന്നു പറയാനുള്ള ധൈര്യം ആണ് മാതാപിതാക്കൾ പെൺകുട്ടികൾക്ക് നൽകേണ്ടത്. അതിന് മാതാപിതാക്കൾ മക്കളുടെ നല്ല സുഹൃത്തുക്കൾ ആയി മാറണം. തന്റെ അനുഭവം പങ്കു വെച്ച് കൊണ്ടുള്ള പെൺകുട്ടിയുടെ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്. നിരവധി പേരാണ് പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയത്.
