മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ മാസം പങ്കാളികളെ കൈമാറുന്ന സംഘത്തെ പോലീസ് പിടി കൂടിയത്. കോട്ടയത്തുള്ള യുവതി തൻറെ ഭർത്താവ് സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുന്നു എന്നുള്ള വിവരം പുറത്തു വിടുന്നത്. ഭാര്യമാരെ ലൈം ഗി ക മാ യ സുഖത്തിനുവേണ്ടി പരസ്പരം കൈമാറുന്ന സംഘത്തിന്റെ ജില്ലകൾ ആലപ്പുഴ, കോട്ടയം,എറണാകുളം ആയിരുന്നു. ഇവിടെ നിന്നും പോലീസ് പിടിക്കുകയായിരുന്നു ഇവരെ.
അവരുടെ കോണ്ടാക്ട് മൊത്തം അയ്യായിരത്തോളം പേർ ഉണ്ടെന്നതും മലയാളികളെയും ഞെട്ടിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണം മുന്നോട്ടു പോകുന്ന വേളയിൽ പോലീസിന് അറിയാൻ പറ്റുന്നത് ഇത്രയും കേസുകൾ വന്നതിൽ ഒരു കേസ് ഒഴികെ ബാക്കി എല്ലാത്തിലും പങ്കാളിയുടെ സമ്മതപ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നത് എന്നതാണ്.
ലൈം ഗി കാ സ്വാ ദ നത്തിന് വേണ്ടി തങ്ങളും ഇതിൽ ചേർന്നിട്ടുണ്ട് എന്ന്.. ഭർത്താവിൻറെ സമ്മതം ഉണ്ടായിരുന്നു എന്നും തങ്ങളെ ആരും ബ ലാ ത്സം ഗം ചെയ്തിട്ടില്ലെന്നാണ് ഭൂരിഭാഗം സ്ത്രീകളും മൊഴി നൽകിയിരിക്കുന്നത്. ഇതോടു കൂടി പോലീസ് എന്തു ചെയ്യണമെന്നറിയാതെ ആണ് നിൽക്കുന്നത്. പങ്കാളി കൈമാറ്റ കേ സ് പോലീസ് ഇടപെടുന്നതിന് ഒരു പരിധി ഉണ്ടെന്നും സദാചാര പോലീസ് ആവാൻ ഇല്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് അയ്യായിരത്തിലേറെ ഗ്രൂപ്പുകളിൽ അംഗമാണ്. യഥാർത്ഥത്തിൽ ഇതിനേക്കാളേറെ മുകളിൽ ആയിരിക്കും ഇവരുടെ സംഖ്യ. സമൂഹത്തിൽ ഉന്നത പദവിയിൽ ഉള്ളവർ. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ ഒക്കെ ഈ കൂട്ടായ്മയിൽ ഉണ്ട്. 27 കാരിയായ യുവതി മാത്രമാണ് പീ ഡ നം നടന്നു എന്ന് പറയുന്നത്.
പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധമെന്ത് തരം ആയാലും അതിൽ നിയമത്തിന് ഒരു റോളും ഇല്ല. ഇനി അതിൻറെ പേരിൽ അവർ തമ്മിൽ പണം കൈമാറ്റം നടത്തുന്നു എന്ന് കരുതുക. അത് നിയമ വിരുദ്ധമല്ല. രണ്ടുപേരും കൂടാതെ മൂന്നാമതൊരാളോ ഒന്നിലധികം പേരോ പണം കൈപ്പറ്റിയതിൽ ആണ് അത് പെൺവാണിഭം ആകുന്നത്. അപ്പോൾ മാത്രമാണ് ഇത് നിയമവിരുദ്ധം ആവുന്നത്. ഇവിടെ സ്ത്രീ മറ്റൊരാളുടെ വിൽപ്പന വസ്തുവായി മാറുകയാണ്. അതിനെയാണ് നിയമം തടയുന്നത്.
കോടതിയിൽ പുരുഷനും സ്ത്രീയും സ്വന്തം താല്പര്യപ്രകാരം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും മൂന്നാമത്തെ പങ്കാളിത്തം തെളിയിക്കാൻ പോലീസിന് കഴിയാതെ വരികയും ചെയ്താൽ കേസ് പൊളിയും..
സദാചാര പോലീസ് കാണിച്ചു എന്ന് പറഞ്ഞ് കോടതിയിൽ നിന്ന് വിമർശനവും ഉണ്ടാകും. അതുകൊണ്ടാണ് പോലീസ് ഈ കേസിൽ നിന്നും പുറകോട്ട് വലിഞ്ഞു കൊണ്ടിരിക്കുന്നത്. വളരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒക്കെ ആയിരുന്നു പുറത്തു വന്നിരുന്നത്. അതാണ് ഏറ്റവും കൂടുതലായി ആളുകൾക്കിടയിൽ ആശങ്ക പടർത്തിരുന്നത്.
സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇവർ ബിസിനസ് മികച്ചത് ആക്കിയത്. സോഷ്യൽ മീഡിയയിൽ ഇവർ ഗ്രൂപ്പുകൾ തുടങ്ങുകയായിരുന്നു ചെയ്തത്. കപ്പിൾ മീറ്റ് കപ്പിൾ കേരള തുടങ്ങിയ രീതിയിൽ ഒക്കെ ആയിരുന്നു ഗ്രൂപ്പുകളിൽ എത്തിയിരുന്നത്. ഈ ഗ്രൂപ്പുകളിൽ എത്തിയതാണ് പങ്കാളികളെ കൈ മാറുന്നതിനുള്ള വിവരങ്ങൾ കൈ മാറുന്നത്.
